സിവിൽ സ്‌റ്റേഷനിലെ മിൽമ ബൂത്തിന് സമീപത്താണ് ഓണസമൃദ്ധി കർഷക ചന്ത ആരംഭിച്ചത്. ജില്ലയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ വിപണി വിലയേക്കാൾ 10 ശതമാനം അധികം നൽകിയാണ് സംഭരിക്കുന്നത്. ഈ പച്ചക്കറികൾ 30% വിലക്കിഴിവിൽ ചന്തയിൽ ലഭിക്കും. ജില്ലയിൽ 141 ഓണസമൃദ്ധി ചന്തകളാണുള്ളത്. 89 എണ്ണം കൃഷിഭവനുകളും 46 എണ്ണം ഹോർട്ടി കോർപ്പ് നേരിട്ടും ആറെണ്ണം വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊഡക്ഷൻ കൗൺസിലിന്റെ ഭാഗമായുമാണ് ഒരുക്കിയത്. ആഗസ്ത് 28 വരെ ചന്ത നടക്കും. തക്കാളി, വെണ്ട, പാവൽ, വാഴക്കൂമ്പ്, നേന്ത്രക്കായ, ചേന തുടങ്ങിയ നാടൻ പച്ചക്കറികൾക്കൊപ്പം വട്ടവട, കാന്തല്ലൂർ, പെരുമാട്ടി, പേരാവൂർ എന്നിവിടങ്ങളിലെ ജൈവകർഷകർ ഉൽപാദിപ്പിക്കുന്ന കുത്തരി, ശർക്കര, തേൻ, നാടൻ കറിപ്പൊടികൾ തുടങ്ങിയവയും ചന്തയിലുണ്ട്.
ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ അധ്യക്ഷത വഹിച്ചു. കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി കെ അനിൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ടി പി എം നൂറുദ്ദീൻ, പി കെ ബേബി റീന, ഡി എൽ സുമ, കണ്ണൂർ കൃഷി അസി.ഡയറക്ടർ കെ പി രസന, കൃഷി അസി. ഡയറക്ടർ (മാർക്കറ്റിംഗ്) സി വി ജിതേഷ് തുടങ്ങിയവർ സംസാരിച്ചു. കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Home
- Uncategorized
- ഓണ സമൃദ്ധി കർഷക ചന്ത തുടങ്ങി