27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കടമെടുപ്പു പരിധി: ദേശീയപാത വികസനത്തെ ബാധിക്കും
Uncategorized

കടമെടുപ്പു പരിധി: ദേശീയപാത വികസനത്തെ ബാധിക്കും

തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചത് ദേശീയപാത വികസന പദ്ധതികളെ ബാധിക്കും. നാലു ദേശീയപാത പദ്ധതികൾക്കു ഭൂമി ഏറ്റെടുക്കുന്നതിനുൾപ്പെടെയുള്ള ചെലവുകൾക്കു മാത്രം ആറായിരം കോടിയോളം രൂപയാണ് സംസ്ഥാനം കണ്ടെത്തേണ്ടത്. ഇതിനു പുറമേയാണ് സംസ്ഥാനത്തിനു ലഭിക്കേണ്ട ജിഎസ്ടി, റോയൽറ്റി എന്നീ വരുമാനങ്ങൾക്കു മേൽ ദേശീയപാത അതോറിറ്റി അവകാശവാദം ഉന്നയിക്കുന്നത്. വികസനം പ്രധാന ലക്ഷ്യമാണെങ്കിലും അതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നും കൂടുതൽ ഇളവുകൾ നൽകണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും.
അടുത്ത ദിവസം ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നാണു സൂചന.എൻഎച്ച് 66 ന് ആവശ്യമായ 5581 കോടി രൂപ സംസ്ഥാനം കണ്ടെത്തിയത് കിഫ്ബി വഴിയായിരുന്നു. എന്നാൽ, കിഫ്ബി വഴിയുള്ള കടമെടുപ്പും സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ ഉൾപ്പെടുത്തിയതോടെ ഇനിയുള്ള ദേശീയപാത പദ്ധതികൾക്കു വായ്പയെടുത്താൽ സംസ്ഥാനത്തിന്റെ വായ്പാ പരിധിക്കുള്ളിൽ നിൽക്കില്ലെന്നു കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ കഴിയുമെന്നാണു സംസ്ഥാനം പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ദേശീയപാത നിർമാണത്തിനുപയോഗിക്കുന്ന സാമഗ്രികളുടെ സംസ്ഥാന ജിഎസ്ടിയും മണ്ണ്, കല്ല് എന്നിവയുടെ റോയൽറ്റിയും ഒഴിവാക്കണമെന്നും സംസ്ഥാനത്തിന്റെ പരിധിയിലുള്ള ഭൂമിയിൽ മണ്ണും കല്ലും ഖനനം നടത്താൻ മുൻഗണനാടിസ്ഥാനത്തിൽ പരിഗണന നൽകണമെന്നുമുള്ള അവകാശവാദങ്ങളും കേന്ദ്രം മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇവയൊക്കെ സംസ്ഥാനത്തിന്റെ വരുമാനത്തെ കാര്യമായി ബാധിക്കും.

Related posts

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി പ്രതിയാകും, ഇഡി വേട്ടയാടുന്നുവെന്ന് സിപിഎം

Aswathi Kottiyoor

കാറ്റ് ആഞ്ഞുവീശി; കൊച്ചിയിൽ ബെവ്കോ ഔട്ട്‌ലെറ്റിൽ 1000ത്തോളം മദ്യക്കുപ്പികൾ വീണുടഞ്ഞു, വലിയ നഷ്ടം

Aswathi Kottiyoor

9 ജില്ലകളിൽ യെല്ലോ അലർട്ട്, കണ്ണൂർ കാസർകോട് തീരങ്ങളിൽ കടലാക്രമണ സാധ്യത; ഇന്നും മഴ തന്നെ, ജാഗ്രത വേണം

Aswathi Kottiyoor
WordPress Image Lightbox