വികാരനിർഭരമായ നിമിഷങ്ങൾക്കാണ് തൈക്കാട്ടുകര സ്‌കൂൾ സാക്ഷ്യം ലഹിച്ചത്. വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാത്തതിനാൽ കുട്ടിയുടെ മാതാപിതാക്കളും സ്‌കൂളിലെത്തിയിരുന്നു. മൃതദേഹത്തിന് സമീപം തളർന്നു വീണ മാതാവും അലറിക്കരഞ്ഞ സഹോദരങ്ങളും പിതാവുമൊക്കെ നൊമ്പരക്കാഴ്ചയായി. സ്‌കൂളിൽ ചേർന്നിട്ട് രണ്ട് മാസങ്ങളേ ആയിരുന്നുള്ളൂവെങ്കിലും കുറച്ചു നാൾ കൊണ്ട് തന്നെ അധ്യാപകരുടെയും കൂട്ടുകാരുടെയും സ്‌നേഹം പിടിച്ചു പറ്റാൻ കുട്ടിക്കായിരുന്നു. വിങ്ങലോടെയാണ് അധ്യാപകരും കുട്ടികളും കുഞ്ഞിന് ആദരാഞ്ജലി കളർപ്പിച്ചത്. ശ്മശാനത്തിലെത്തിയ ആളുകൾക്കും പൊതുദർശനത്തിന് അവസരമൊരുക്കിയ ശേഷമായിരുന്നു സംസ്‌കാരം.
അതേസമയം കേസിലെ പ്രതി അസ്ഫാകിനെ അൽപസമയത്തിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പ്രതി കുറ്റം സമതിച്ചെങ്കിലും കൃത്യത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന സംശയം പൊലീസിനുണ്ട്. കൃത്യം നടത്താൻ പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പൊലീസ് പരിശോധിച്ചു വരികയാണ്.പോസ്റ്റ്‌മോർട്ടത്തിൽ ലൈംഗീക പീഡനം സ്ഥിരീകരിച്ചതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ നിലപാട്. കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ക്ക് ആണെന്നാണ് അസഫാക്കിന്റെ മൊഴി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലുൾപ്പടെ ദേഹമാസകലം മുറിവുകളുണ്ടായിരുന്നു