തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മ അറസ്റ്റിൽ. മാമ്പള്ളി സ്വദേശി ജൂലി(40)യെ അഞ്ചുതെങ്ങ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
അഞ്ചുതെങ്ങിൽ മാമ്പള്ളി പള്ളിയ്ക്ക് പിറക് വശത്തെ തീരത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ജൂലൈ18 നായിരുന്നു സംഭവം. ഒരു കയ്യും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു പാവയുടെ രൂപം പോലെ തോന്നിയതിനാല്‍ പ്രദേശവാസികള്‍ ആദ്യം കരയ്ക്കടിഞ്ഞ മൃതദേഹം ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയില്‍ കൊണ്ട് ഇടുകയായിരുന്നു.
നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മ അറസ്റ്റിലായത്. 12 വർഷമായി വിവാഹമോചിതയാണ് ജൂലിയെന്ന് പൊലീസ് പറയുന്നു. കുഞ്ഞുണ്ടായതിന്റെ മാനക്കേടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്