![](https://opennewsx24.com/wp-content/uploads/2023/07/manali-flood-affected-areas-e1689223242429-300x156.jpg)
![](https://opennewsx24.com/wp-content/uploads/2023/07/manali-flood-affected-areas-e1689223242429-300x156.jpg)
രണ്ടു സംഘങ്ങളിലായി 45 മലയാളി ഡോക്ടർമാരാണു ഹിമാചലിൽ കുടുങ്ങിയത്. മണാലിയിൽനിന്നു 100 കിലോമീറ്റർ അകലെ ഖീർഗംഗയിൽ കുടുങ്ങിയ തൃശൂരിൽനിന്നുള്ള 18 മലയാളി ഡോക്ടർമാർ ഇന്നലെ തന്നെ മലയിറങ്ങിയിരുന്നു. ഈ 18 പേരെയും ഇന്ന് എത്തിക്കുമെന്ന് ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് അറിയിച്ചു. ഹിമാചൽ പ്രദേശിൽ മുന്നൂറോളം സഞ്ചാരികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. 2,577 ട്രാൻസ്‌ഫോമറുകൾ തകരാറിലായതിനാൽ കുളുവിലും മാണ്ഡിയിലും വൈദ്യുതിയും മൊബൈൽ ഫോണും നിലച്ചു. ജൂൺ 24ന് മൺസൂൺ ആരംഭിച്ചതിനുശേഷം ഹിമാചലിൽ 780 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്ക്. മിന്നൽ പ്രളയവും മണ്ണിടിച്ചിലും മൂലം ഹിമാചൽപ്രദേശിൽ കുടുങ്ങിയ മലയാളികളെ സഹായിക്കാൻ കേരള ഹൗസിൽ ഹെൽപ് ഡെസ്ക് തുറന്നു. ഫോൺ: 011 23747079.