കണ്ണൂർ: രണ്ടാം ഭാര്യ ഗർഭിണിയായതിന്റെ ആഘോഷത്തിനിടെ ആദ്യഭാര്യഎത്തിയതോടെ കൂട്ടത്തല്ല്. കണ്ണൂർ പയ്യാമ്പലത്തെ ഒരു സ്വകാര്യറിസോർട്ടിലാണ് സംഭവം. രണ്ടാം ഭാര്യഗർഭിണിയായതിന്റെ സന്തോഷത്തിൽ ഇരിക്കൂർ പെരുവളത്ത് പറമ്പിലെ യുവാവാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ആഘോഷം നടത്തിയത്.ഇതിനിടയിലാണ് ആയിപ്പുഴ സ്വദേശിയായ ആദ്യ ഭാര്യസ്ഥലത്തെത്തിയത്.ഭർത്താവിന്റെ അടുത്തെത്തിയ ഇവർ വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ ആദ്യ ഭാര്യയുടെ കൂടെ വന്നവരും റിസോർട്ടിൽ ആഘോഷത്തിനെത്തിയവരും തമ്മിൽ ഉന്തും തള്ളുംവാക്കേറ്റമുണ്ടായി. സംഘർഷ സാധ്യത മുന്നിൽ കണ്ട റിസോർട്ട് ജീവനക്കാർ ഉടൻ കണ്ണൂർടൗൺപോലീസിൽ വിവരം അറിയിച്ചു.ആദ്യഭാര്യയെ ഒഴിവാക്കാതെയാണ് മറ്റൊരു യുവതിയെ വിവാഹംകഴിച്ചതെന്നും, വിവാഹാനന്തര ചടങ്ങിനെത്തിയ യുവതിയെഭർത്താവിന്റെ മാതാവും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചെന്നുംപോലീസിൽ നൽകിയ പരാതി. സംഭവത്തിൽ നാലു പേർക്കെതിരെ ടൗൺ പോലീസ്കേസെടുത്തിട്ടുണ്ട്. ഉച്ചക്ക് 12. 30ഓടെ പയ്യാമ്പലം മർമ്മരംറിസോർട്ടിലാണ് സംഭവം.ആദ്യ ഭാര്യയായ ഇരിക്കൂർ ആയിപ്പുഴ സ്വദേശിയായ 22കാരിയുടെ പരാതിയിലാണ് ഭർതൃമാതാവ് ജമീല, ബന്ധുക്കളായ സമീറ, റസീന, ഖദീജ എന്നിവർക്കെതിരെ കേസെടുത്തത്. അതേസമയം ചടങ്ങിൽ അതിക്രമിച്ച് കയറി ശല്യം ചെയ്തതിന് യുവതിക്കും മാതാവിനെതിരെയും പരാതിയിൽ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.