വയസുകാരൻ ഷൈനിന് ഗുരുതരമായി പരിക്കേറ്റു. തെരുവ് നായക്കൂട്ടത്തെ കണ്ട് ഓടി നിലത്ത് വീണ കുട്ടിയെ പിന്തുടര്‍ന്നെത്തിയ നായക്കൂട്ടം കടിച്ച് വലിക്കുകയായിരുന്നു. സ്കൂട്ടര്‍ യാത്രക്കാരനാണ് കുട്ടിയെ രക്ഷിച്ച് വീട്ടിലെത്തിച്ചത്.
കാസര്‍കോട് ബേക്കലില്‍ വയോധികയെ തെരുവ് നായക്കൂട്ടം മേലാസകലം കടിച്ചു പറിച്ചു. ബേക്കൽ പുതിയ കടപ്പുറം സ്വദേശി 65 വയസുകാരി ഭാരതിക്കാണ് പരിക്കേറ്റത്. രാവിലെ ആറരയ്ക്ക് ബന്ധുവീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഭാരതി. കണ്ണൂർ തളിപ്പറമ്പ് ഞാറ്റുവയലിൽ തെരുവ് നായ ആക്രമണത്തിൽ നിന്ന് 5 വയസുകാരി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ സ്കൂളിൽ പോകാൻ ഇറങ്ങിയപ്പോഴാണ് സംഭവം നടന്നത്. വീടിനു പുറത്തേക്ക് ഇറങ്ങിയ കുട്ടിയെ 3 നായ്ക്കൾ ഓടിക്കുകയായിരുന്നു. കുട്ടി വീടിനകത്തേയ്ക്ക് ഓടി കയറിയതിനാൽ കടിയേറ്റില്ല.
കൊല്ലം ശാസ്താംകോട്ടയില്‍ തെരുവ് നായയുടെ കടിയില്‍ നിന്ന് ഇന്നലെ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഭരണിക്കാവ് സ്വദേശി അഷ്കര്‍ ബദര്‍, കാറിന്‍റെ ബോണറ്റിൽ ചാടിക്കയറിയതിനാലാണ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്. തെരുവുനായ ശല്യം രൂക്ഷമായ കൊല്ലം പുനലൂരിൽ മൃഗാശുപത്രി ഡോക്ടർമാരെയും ജീവനക്കാരെയും ആശുപത്രിയിൽ പൂട്ടിയിട്ട് പ്രതിപക്ഷ പ്രതിഷേധമുണ്ടായി. തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിൽ നഗരസഭാ പദ്ധതികൾ ഫലപ്രദമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അടുത്ത മാസം ഒന്നു മുതല്‍ നായകളെ പിടികൂടി വന്ധ്യംകരണം നടത്തുമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്.