ഭർത്താവ് 24 വർഷം മുൻപു മരിച്ച ശേഷം ഷേർളി തനിച്ചാണ് ജിജോയെയും സഹോദരിയെയും വളർത്തിയത്. ജിജോയ്ക്ക് ജോലി കിട്ടി ജീവിതം പച്ചപിടിച്ചുവരുന്നതിനിടയിലാണ് ദാരുണ സംഭവം. മകന്റെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ഷേർളി മുഖ്യമന്ത്രിക്കും കേന്ദ്ര സർക്കാരിനും പരാതി നൽകിയിട്ടുണ്ട്.
യാത്രാമൊഴിയേകി നാട്
ഹോങ്കോങ്ങിലെ കപ്പലിൽ നിന്നു കാണാതായി മരിച്ച ജിജോ അഗസ്റ്റിന്റെ സംസ്കാരം നടത്തി. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ജിജോയുടെ മരണം നാട്ടുകാർക്കും വേദനയായി. മൃതദേഹം നാട്ടിലെത്താൻ ഒരു മാസത്തോളം വേണ്ടിവന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ജിജോയെ അവസാനമായി കാണാൻ നാട്ടുകാരും സുഹൃത്തുക്കളും തടിച്ചുകൂടി. പക്ഷേ, നിരാശയായിരുന്നു ഫലം. ഒരുമാസം പഴക്കമുള്ള മൃതദേഹമായതിനാൽ പെട്ടി തുറക്കേണ്ടെന്നായിരുന്നു നിർദേശം. പള്ളുരുത്തി സെന്റ് ലോറൻസ് പള്ളിയിൽ സംസ്കാരം നടത്തി.