ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് നായകളുടെ ആക്രമണം ഉണ്ടാകുന്നത്. ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീക്കാണ് ആദ്യം കടിയേല്‍ക്കുന്നത്. ഇവരുടെ കാലില്‍ പരിക്കുണ്ട്. രാത്രി മുഴുവൻ നായയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആക്രമണം നടത്തിയതില്‍ വളര്‍ത്തുനായയുമുണ്ട്.
വെള്ളിയാഴ്ച ചങ്ങനാശേരിയില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. സമീപദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നിരവധി തവണയാണ് തെരുവുനായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, സംസ്ഥാനത്ത് പേവിഷബാധ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് മിഷൻ റാബീസ് എന്ന സംഘടനയുമായി മൃഗസംരക്ഷണ വകുപ്പ് കരാറില്‍ ഒപ്പുവച്ചു. 2023 സെപ്റ്റംബര്‍ മുതല്‍ മൂന്നുവര്‍ഷത്തേക്കാണ് കരാറിന്റെ കാലാവധി. കഴിഞ്ഞ കുറേ മാസങ്ങളായി തെരുവുനായ ആക്രമണവും പേവിഷബാധ കേസുകളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.