സ്റ്റേഷനിലാകെ പരിഭ്രാന്തിയായി. ഇരുപത്തിയഞ്ചുകാരനായ യുവാവ് സ്റ്റേഷനു മുന്നില്‍നിന്നു കൂളായി വാഹനമെടുത്തുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടതോടെ മോഷണം ഉറപ്പിച്ചു. ജിപിഎസ് സിഗ്നല്‍ പരിശോധനയില്‍ വാഹനം അതിര്‍ത്തി കടന്നു തമിഴ്നാട്ടിലെ വെല്ലൂര്‍ ലക്ഷ്യമാക്കി നീങ്ങുന്നതായി മനസ്സിലായി. ഉടന്‍ തമിഴ്നാട് പൊലീസിനു വിവരം കൈമാറി.
വന്ദവാസി ടൗണില്‍ വച്ച് തിരുവണ്ണാമലൈ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജീപ്പ് കണ്ടെത്തി. തമിഴ്നാട് പൊലീസ് പിന്തുടരുന്നതു കണ്ട് ജീപ്പിൽനിന്ന് ഇറങ്ങിയോടിയ പ്രതിയെ സിനിമാ സ്റ്റൈലിൽ പിന്തുടർന്നാണ് പിടികൂടിയത്. വിശാഖപട്ടണം സ്വദേശിയായ സൂര്യ എന്നയാളാണ് അറസ്റ്റിലായത്. സ്റ്റേഷനു മുന്നില്‍ ചുറ്റിതിരിഞ്ഞിരുന്ന ഇയാള്‍, ലോക്ക് ചെയ്തിട്ടില്ലെന്നു മനസ്സിലാക്കി ജീപ്പ് എടുത്തുകൊണ്ടുപോവുകയായിരുന്നു. പൊലീസ് വാഹനമായതിനാല്‍ സംസ്ഥാന അതിര്‍ത്തി അടക്കം ഒരിടത്തും ആരും തടയുകയോ പരിശോധിക്കുകയോ ചെയ്തതുപോലുമില്ല.