ആശുപത്രിയിലേക്കുള്ള ദൂരം, ഫോൺ നമ്പർ, ലഭ്യമാകുന്ന ചികിത്സയുടെ വിശദാംശം എന്നിവ രേഖപ്പെടുത്തണമെന്നു തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പാമ്പു കടിയേൽക്കുന്ന സംഭവങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിലാണു നടപടി.
ശബരിമല തീർഥാടന കാലത്ത് പാതയോരത്തു സ്ഥാപിക്കുന്ന ബോർഡുകളുടെ മാതൃകയിൽ ഒരേ വലുപ്പത്തിലും അളവിലും നിറത്തിലുമുള്ളതാകണം ബോർഡുകൾ. പാമ്പു കടിയേറ്റാൽ എവിടെയാണു ചികിത്സ ലഭിക്കുകയെന്നു പലപ്പോഴും ജനങ്ങൾക്കറിയില്ല. ഇതു ശ്രദ്ധയിൽപെട്ടതോടെയാണു നിർദേശം.