ഇന്നലെ രാത്രിയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ (62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണു കണ്ടത്. ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്നെത്തി മഹേഷ് ആക്രമിക്കുകയായിരുന്നു. സുനന്ദയുടെ നെറ്റിക്കാണു വെട്ടേറ്റത്. ഇവരെ നാട്ടുകാരാണു മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലാണു സുനന്ദ.
അതേസമയം മാവേലിക്കര സബ് ജയിലിൽ കഴിയുന്ന പ്രതി ആത്മഹത്യാശ്രമം നടത്തി. ജയിലില്‍വച്ചു കഴുത്തു മുറിച്ചായിരുന്നു ആത്മഹത്യാശ്രമം. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.