തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിലെ വിദ്യാർത്ഥിയുടെ മരണം പ്രത്യേകസംഘം അന്വേഷിക്കും. നെയ്യാറ്റിൻകര എ.എസ്.പിയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക. ബീമാപള്ളി സ്വദേശി അസ്മിയ മോളെയാണ് ( 17) കഴിഞ്ഞദിവസം മതപഠന കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിക്കുന്ന ദിവസം കുട്ടി ഉമ്മയെ വിളിച്ച് സ്ഥാപനത്തിൽ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ മാതാവ് സ്ഥാപനത്തിൽ എത്തിയപ്പോൾ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി സ്ഥാപന അധികൃതർ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.