ഇടുക്കിയില്‍ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ദുരഭിമാനക്കൊലയെന്ന് പൊലീസ്
ഇടുക്കി കമ്പംമേട്ടിൽ അതിഥി തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന മധ്യപ്രദേശുകാരായ സാധുറാം, മാലതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം ദുരഭിമാനക്കൊലയെന്ന് പൊലീസ് പറഞ്ഞു.
ഏഴാം തീയതിയാണ് കുഞ്ഞ് ജനിച്ചത്. കമ്പംമേട്ടിൽ ഒരുമിച്ചു താമസിക്കുകയായിരുന്നു ഇരുവരും. സാധുറാമിനെ കസ്റ്റഡിയിൽ എടുത്തു. മാലതി ആശുപത്രിയിൽ ചികിത്സയിലാണ്.