ശ്രീനഗർ: പൂഞ്ച് ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 12 പേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണമുണ്ടായത്. സംഭവത്തിന് പിന്നാലെ എൻ.ഐ.എ അന്വേഷണം ആരംഭിച്ചിരുന്നു. ആക്രമണത്തിൽ അഞ്ച് സെെനികർ വീരമൃത്യു വരിച്ചിരുന്നു.
ഭീകരവിരുദ്ധ സൈനിക വിഭാഗത്തിലെ ആറ് സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഗ്രനേഡ് ആക്രമണത്തിലാണ് ട്രക്കിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഹവിൽദാർ മൻദീപ് സിംഗ്, ലാൻസ് നായിക് കുൽവന്ത് സിംഗ്, ശിപായി ഹർകിഷൻ സിംഗ്, ശിപായി സേവക് സിംഗ് (എല്ലാവരും പഞ്ചാബ് സ്വദേശികൾ), ലാൻസ് നായിക് ദേബാശിഷ് (ഒഡീഷ) എന്നിവരാണ് വീരമൃത്യു വരിച്ചത്. സെെനികരുടെ ഭൗതികദേഹം ഇന്ന് ജന്മനാടുകളിൽ എത്തിക്കും