കൊച്ചി ∙ കേരളത്തിലേക്കുള്ള ലഹരിമരുന്നു കടത്തിന്റെ മുഖ്യകണ്ണിയായ മൂവാറ്റുപുഴ സ്വദേശിക്കു സംസ്ഥാന പൊലീസിലെ 2 ഐപിഎസ് ഉദ്യോഗസ്ഥരുമായി അടുത്തബന്ധമെന്നു രഹസ്യകത്ത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ച കത്തിൽ വിശദമായ അന്വേഷണം നടത്താൻ ഡിജിപി നിർദേശിച്ചു. പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മൂവാറ്റുപുഴ സ്വദേശിക്കു ഐപിഎസുകാരുമായുള്ള ബന്ധം സ്ഥിരീകരിച്ചിട്ടില്ല.
മൂവാറ്റുപുഴ പൗരസമിതിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ച കത്തിലെ പരാമർശങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടയിൽ ഇതിൽ പരാമർശിക്കുന്ന ലഹരികടത്തുകാരൻ, അയാളുടെ ഡ്രൈവർ എന്നിവരെ പ്രതികളാക്കി പുതിയ കേസ് കഴിഞ്ഞ ദിവസം റജിസ്റ്റർ ചെയ്തു