അക്ഷയ കേന്ദ്രം വഴി പരാതി നൽകാൻ സർവീസ് ചാർജ്. 20 രൂപയാണ് സർവീസ് ചാർജ് ഈടാക്കുന്നത്. മന്ത്രിമാരുടെ ജില്ലാ അദാലത്തിൽ പരാതി നൽകാനാണ് സർവീസ് ചാർജ് ഈടാക്കുന്നത്.
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് പൊതുജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കാൻ അദാലത്ത് നടത്താൻ തീരുമാനിച്ചത്. താലൂക്ക് തലത്തിൽ അതാത് പ്രദേശത്തുനിന്നുള്ളവരിൽനിന്ന് പരാതി സ്വീകരിച്ച് പരിഹാരം കാണാനായിരുന്നു നടപടി. മന്ത്രിമാർ നേരിട്ട് പങ്കെടുക്കുന്ന അദാലത്തുകളാണ് സംഘടിപ്പിക്കുന്നത്.
അദാലത്തിലേക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി പരാതി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരാതികൾക്കാണ് ഫീസ് ഈടാക്കുന്നത്. പരാതി സ്കാൻ ചെയ്യാൻ പേജിന് മൂന്ന് രൂപയും പ്രിന്റ് ചെയ്യാൻ മൂന്ന് രൂപയും ഈടാക്കും.