അവസാനവർഷം വീട്ടിൽ കാര്യം അറിയിച്ചത്. നിയമപഠനം പൂർത്തിയാക്കിയാൽ തന്റെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് അവർക്ക് പേടിയുണ്ടാകില്ലെന്ന് വിശ്വസിച്ചു.
വീട്ടിൽ സംസാരിക്കുന്നതിന് മുമ്പുതന്നെ ഹോർമോൺ ചികിത്സ തുടങ്ങി. ചികിത്സാ ചെലവുകൾക്ക് കുടുംബത്തെ ബുദ്ധിമുട്ടിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നതായും പത്മലക്ഷ്‌മി പറയുന്നു. വീട്ടിൽ കുട്ടികൾക്ക് ട്യൂഷനെടുത്തിരുന്നു. അതായിരുന്നു പ്രധാന വരുമാനം. ഒപ്പം ഇൻഷുറൻസ് ഏജന്റായും പിഎസ്‌സി ബുള്ളറ്റിൻ വിൽക്കാനുമെല്ലാം പോയി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ലോ കോളേജ് അധ്യാപികയായിരുന്ന ഡോ. എം കെ മറിയാമ്മയും വലിയ പിന്തുണ നൽകി.
ബാർ കൗൺസിൽ ഓഫ് കേരള ഉൾപ്പെടെ കൂടെനിന്ന എല്ലാവർക്കും പത്മലക്ഷ്‌മി നന്ദി പറയുന്നു. പ്രാക്‌ടീസിനുശേഷം ജുഡീഷ്യൽ സർവീസ് പരീക്ഷകൾ എഴുതാനാണ് തീരുമാനം. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽനിന്ന് കൂടുതൽപേർ അഭിഭാഷകരായി കടന്നുവരണമെന്നും ആവശ്യമുള്ളവർക്ക് തന്റെ പക്കലുള്ള പുസ്തകങ്ങൾ നൽകാൻ തയ്യാറാണെന്നും പത്മലക്ഷ്‌മി പറഞ്ഞു.