സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി നൽകാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറി. സർവീസ് സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് പിൻമാറ്റം.
അവധിക്കാര്യത്തിൽ ചീഫ് സെക്രട്ടറി വി.പി. ജോയി സർവീസ് സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ സർക്കാർ മുന്നോട്ട് വച്ച നിർദേശങ്ങൾ സംഘടനകൾ യോഗത്തിൽ അംഗീകരിച്ചില്ല.
കാഷ്വൽ ലീവുകൾ 20 നിന്നും 15 ആക്കി കുറച്ചും, പ്രവർത്തന സമയം പത്ത് മുതൽ 5.15 വരെയാക്കി നാലാം ശനിയാഴ്ച അവധിയാക്കാനായിരുന്നു സർക്കാർ തലത്തിലെ ആലോചന ഉണ്ടായിരുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് സംഘടനകൾ സ്വീകരിച്ചത്.