1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്ത് ഉത്തരവിറങ്ങിയതോടെ എലിയും കാക്കയുമെല്ലാം സംരക്ഷിത പട്ടികയിലായി.
വന്യജീവി സംരക്ഷണ നിയമത്തിന്റെ അഞ്ചാം ഷെഡ്യൂളിൽ പെട്ടിരുന്ന ക്ഷുദ്രജീവികളെ പൂർണമായി സംരക്ഷിത ഗണത്തിലേക്കു മാറ്റിയാണ് പുതിയ നിയമഭേദഗതി. ഷെഡ്യൂൾ അഞ്ചിൽ പെട്ടിരുന്ന നാടൻകാക്ക, വവ്വാൽ, എലി എന്നിവ രണ്ടാം ഷെഡ്യൂളിലേക്കു മാറി. ഇതോടെ ഇവയ്ക്ക് കേന്ദ്ര നിയമപ്രകാരം സംരക്ഷണം ലഭിക്കും. ഇനി ഇവയെ നശിപ്പിക്കണമെങ്കിൽ കേന്ദ്രാനുമതി വേണ്ടിവരും. നിയമം ലംഘിച്ചാൽ മൂന്നു വർഷം വരെ തടവും പിഴയുമാണു ശിക്ഷ.
നേരത്തെ ശല്യക്കാരായ മൃഗങ്ങളുടെയും പക്ഷികളുടെയും പട്ടികയിൽ ഉൾപ്പെടുത്തി ഷെഡ്യൂൾ അഞ്ചിലായിരുന്ന ഇവയെ കൊല്ലുന്നതിനു തടസമില്ലായിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിൽ ഉൾപ്പെട്ടവയെ ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിക്കുന്പോൾ മാത്രമേ കൊല്ലാൻ അനുമതിയുള്ളൂ.