ഓൺലൈൻ ഗെയിമിംഗ് നയത്തിന്റെ കരട് പുറത്തിറക്കി കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കരട് പുറത്തിറക്കിയത്. പൊതുജനങ്ങൾക്കും മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കരടില്‍ അഭിപ്രായം അറിയിക്കാം. അടുത്ത മാസം അവസാനത്തോടെ നിയമങ്ങൾ പ്രാബല്യത്തിൽ വരും.
ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. ഗെയിം കമ്പനികൾക്ക് അംഗീകാരം നൽകാൻ സമിതിയെ രൂപീകരിക്കും. ഗെയിമിംഗിലൂടെ വാതുവയ്പ്പ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്തവര്‍ ഗെയിം കളിക്കാൻ രജിസ്റ്റര്‍ ചെയ്യുമ്പോൾ മാതാപിതാക്കളുടെ സമ്മതം വാങ്ങണം. ഗെയിമിംഗ് പ്ലാറ്റ്ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.