വീട്ടുവളപ്പിൽ ചാരായവും വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ചു വച്ച് കൈകാര്യം ചെയ്ത മേൽമുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇയാൾ അറസ്റ്റിലായത്.
മേൽമുരിങ്ങോടി സ്വദേശി നിട്ടൂർ വീട്ടിൽ സതീശനെ [37] ജാമ്യമില്ലാവകുപ്പുകൾ പ്രകാരം അബ്കാരി കേസ് എടുത്തത്. റെയ്ഡിൽ ഇയാളുടെ വീട്ടുവളപ്പിൽ നിന്ന്, 5 ലിറ്റർ ചാരായവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 30 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, പ്രിവൻ്റീവ് ഓഫീസർമാരായ എം പി സജീവൻ, ജോണി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് വി എൻ, കെ എ മജീദ്, സുരേഷ് സി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.
ഇയാൾ ചാരായം നിർമ്മിച്ച് മേഖലയിൽ വിതരണം നടത്തുന്നതായി എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡംഗം പ്രിവൻ്റീവ് ഓഫീസർ എം പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.