ആളുമാറി അക്കൗണ്ടിലേക്ക് എത്തിയ 5.70 ലക്ഷം ദിർഹം (1.25 കോടി രൂപ) തിരികെ നൽകാൻ വിസമ്മതിച്ച ഇന്ത്യക്കാരനു ഒരു മാസം തടവും പിഴയും ശിക്ഷ. ദുബായ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 5.70 ലക്ഷം ദിർഹം തന്നെയാണ് പിഴയായി അടക്കേണ്ടത്. ശിക്ഷ കാലാവധിക്ക് ശേഷം നാടുകടത്തും.
കഴിഞ്ഞ ഒക്ടോബറിൽ മെഡിക്കൽ ട്രേഡിംഗ് കമ്പനിയിൽ നിന്നാണ് ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയത്. അബദ്ധത്തിൽ എത്തിയ പണം ഉപയോഗിച്ച് വാടകയും മറ്റു ബില്ലുകളും അടച്ചു. തുക തിരികെ നൽകണമെന്ന് അഭ്യർഥിച്ച് കമ്പനി അധികൃതർ ബന്ധപ്പെട്ടെങ്കിലും ഇയാൾ വിസമ്മതിച്ചു.
പോലീസിന്റെ നിർദേശപ്രകാരം ബാങ്ക് അധികൃതർ പ്രതിയുടെ അക്കൗണ്ട് മരവിപ്പിച്ചെങ്കിലും പണം തിരിച്ചെടുക്കാനായില്ല. അനധികൃതമായി പണം സമ്പാദിച്ച കേസിൽ കുറ്റം സമ്മതിച്ച ഇയാൾ പണം ഗഡുക്കളായി തിരിച്ചടക്കാൻ സമയം ആവശ്യപ്പെട്ടു. എന്നാൽ ഇയാളുടെ ദുബായ് കോടതി നിരസിച്ചു.
വിധിക്കെതിരെ ഇയാൾ അപ്പീൽ നൽകിയിട്ടുണ്ട്. അടുത്ത മാസം പരിഗണിക്കും