മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക്. ചൊവ്വാഴ്ച രാവിലെ ജലനിരപ്പ് 141.95 അടിയിലെത്തി.
ഇതോടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടി. സെക്കൻഡിൽ 750 ഘനയടി ആയാണ് കൂട്ടിയത്. ഉള്‍വനങ്ങളില്‍ മഴ കനത്തതാണ് നീരൊഴുക്ക് വര്‍ധിക്കാൻ കാരണം.