ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ഒരു വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകുന്നതിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ രണ്ട് ലക്ഷം കോടി രൂപയുടെ ചിലവ് കേന്ദ്രസർക്കാർ ഏറ്റെടുക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി.
പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ അന്നയോജന ഡിസംബർ 31ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. രാജ്യത്തെ 80 കോടിയൽ അധികം വരുന്ന ജനങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ദേശീയ ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ച് മറ്റ് റേഷൻ കേന്ദ്രങ്ങളിൽ അരി കിലോ മൂന്ന് രൂപയ്ക്കും ഗോതന്പ് രണ്ട് രൂപയ്ക്കുമാണ് നൽകി വരുന്നത്.
എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ഗരീബ് കല്ല്യാണ്‍ അന്നയേജന ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമാക്കി 2023 ഡിസംബർ വരെ സൗജന്യ ഭക്ഷ്യധാന്യം നൽകുന്നതിനാണ് കേന്ദ്രത്തിന്റെ തീരുമാനം.