കേരളത്തിലെ 22 വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതിലോല മേഖല ഏർപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നടത്തിയ ഉപഗ്രഹസർവേയുടെ കൃത്യത പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് തോട്ടത്തിൽ രാധാകൃഷ്ണൻ കമ്മിറ്റി അവരുടെ റിപ്പോർട്ട് തയാറാക്കുന്പോൾ വിവിധ കർഷകസംഘടനകൾ സംയുക്തമായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടുകൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ടു പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ ട്രസ്റ്റി ജയിംസ് വടക്കൻ അഡ്വ. ജോൺസൺ മനയാനിവഴി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി സർക്കാരിന്റെ അഭിപ്രായം ആരായുന്നതിനായി 21ലേക്കു മാറ്റി.
പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷനും കോഴിക്കോട്ടെ പശ്ചിമഘട്ട ജനസംരക്ഷണ ഫൗണ്ടേഷനും രാഷ്ട്രീയ കിസാൻ മഹാസംഘ് കേരള ഘടകവുമാണ് പഠനം നടത്തിയത്.