തിരുവനന്തപുരം: ജനസംഖ്യാടിസ്ഥാനത്തിൽ മുൻഗണനാ റേഷൻ കാർഡ് വർധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ലെന്നു മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞു. 93 ലക്ഷം കാർഡുള്ളതിൽ 43 ശതമാനം മാത്രമാണ് മുൻഗണനാ കാർഡ്. 5.95 ലക്ഷം അന്ത്യോദയ കാർഡുകൾ മാത്രമാണുള്ളത്. നിശ്ചിത സമയപരിധിക്കകം അനർഹമായി കൈവശം വച്ചിരുന്ന ബിപിഎൽ കാർഡുകൾ തിരിച്ചു നൽകിയവരിൽനിന്നു പിഴ ഈടാക്കിയിട്ടില്ല. മുൻഗണനാ ലിസ്റ്റിൽ ഒഴിവുണ്ടാവുന്പോൾ യോഗ്യതയുള്ള പ്രവാസികളുടെ കുടുംബങ്ങളെ അടക്കം പട്ടികയിൽ ഉൾപ്പെടുത്തും. രോഗികളുള്ള കുടുംബങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും നജീബ് കാന്തപുരം, കുറുക്കോളി മൊയ്തീൻ എന്നിവരുടെ സബ്മിഷനു മന്ത്രി മറുപടി നൽകി.