സിംഗപ്പൂർ എയർലൈൻസ്, ടാറ്റാ സണ്‍സ് എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലുള്ള വിസ്താര എയർലൈൻസ് എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നു. കേന്ദ്രസർക്കാരിന്റെ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി 18,000 കോടി രൂപയ്ക്കാണ് ടാറ്റാ എയർ ഇന്ത്യ സ്വന്തമാക്കിയത്.
നിലവിൽ വിസ്താര എയർലൈൻസിന്റെ 49 ശതമാനം ഓഹരിയാണ് സിംഗപ്പൂർ എയർലൈൻസിന്റെ കൈവശമുള്ളത്. ലയനത്തിന് ശേഷം എയർ ഇന്ത്യ, വിസ്താര, എയർ ഏഷ്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ഉൾപെടുന്ന വിപുലീകൃത എയർ ഇന്ത്യ ഗ്രൂപ്പിൽ സിംഗപ്പൂർ എയർലൈൻസിന് 25.1 ശതമാനം ഓഹരി സ്വന്തമാകും.
വിസ്താര ഉൾപെടെയുള്ള വിവിധ എയർലൈനുകളുടെ ലയനം 2024 മാർച്ച് മാസത്തോടെ പൂർത്തിയാകും. എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള 113 വിമാനങ്ങളും എയർ ഏഷ്യ (28), വിസ്താര (53), എയർ ഇന്ത്യ എക്സ്പ്രസ് (24) എന്നിവയുടെ വിമാനങ്ങളും ഉൾപെടെ 218 വിമാനങ്ങൾ 2024ൽ എയർ ഇന്ത്യയുടെ ഉടമസ്ഥയിലാകും. ഇതോടെ എയർ ഇന്ത്യ രാജ്യത്ത് പ്രവർത്തിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കന്പനിയും രണ്ട ാമത്തെ ആഭ്യന്തര വിമാനക്കന്പനിയുമാകുമെന്ന് ടാറ്റാ സണ്‍സ് വ്യക്തമാക്കി.