ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 25,000 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ച് പോലീസ്. സിആർപിസി, പാസാ നിയമങ്ങൾ അനുസരിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അഹമ്മദാബാദ്, സൂറത്ത് നഗരങ്ങളിൽ നിന്ന് യഥാക്രമം 12,315, 12,965 ആളുകളെ കസ്റ്റഡിയിലെടുത്ത പോലീസ്, പോളിംഗിന് രണ്ടാഴ്ച്ച മുന്പ് തന്നെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. അറസ്റ്റിലായവരുടെ പക്കൽ നിന്ന് ആയുധങ്ങൾ ലഭിച്ചെന്നും മദ്യക്കടത്ത്, അക്രമം മുതലായ കേസുകളിൽ മുന്പ് പ്രതികളായവരെയും കസ്റ്റഡിയിലെടുത്തെന്നും പോലീസ് അറിയിച്ചു.