മുഴുവന്‍ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച് യുഎഇ സാധാരണ നിലയിലേക്ക്. തിങ്കളാഴ്ച മുതല്‍ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യസ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാന്‍ ഗ്രീന്‍പാസ് ആവശ്യമില്ല. ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതി. തിങ്കളാഴ്ച രാവിലെ ആറുമുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്.
ദേശീയ ദുരന്തനിവാരണ സമിതിയാണ് തീരുമാനം വ്യക്തമാക്കിയത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ യുഎഇ പൂര്‍ണമായും പിന്‍വലിക്കുന്നത്.കോവിഡ് വാക്സിന് സ്വീകരിച്ചതിന്റെ തെളിവ് കാണിക്കാന്‍ മാത്രം അല്‍ഹൊസന്‍ ആപ്പ് ഉപയോഗിച്ചാല്‍ മതി. ജനങ്ങളുടെ സൗകര്യത്തിനായി കോവിഡ് പരിശോധന കേന്ദ്രങ്ങളും ചികിത്സ കേന്ദ്രങ്ങളും പ്രവര്‍ത്തനം തുടരും.
പള്ളിയില്‍ ആവശ്യക്കാര്‍ക്ക് മുസല്ല കൊണ്ടുവരാം. കായികപരിപാടികളും മറ്റും സംഘടിപ്പിക്കുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ, മുൻകൂർ പരിശോധനാ ഫലമോ പരിപാടികളുടെ സ്വഭാവമനുസരിച്ച് ആവശ്യപ്പെടാമെന്നും അധികൃതർ പറഞ്ഞു.കോവിഡ് ബാധിതര്‍ അഞ്ചുദിവസം നിര്‍ബന്ധമായും ഐസൊലേഷനില്‍ തുടരണമെന്നും ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.