മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും രണ്ടു മാസത്തെ അതിഥി സത്കാരത്തിനു ചെലവായത് 3.16 ലക്ഷം രൂപ. കഴിഞ്ഞ ജൂണിലെയും ജൂലൈയിലെയും അതിഥി സത്കാരത്തിനായി ചെലവഴിച്ച 3.16 ലക്ഷം രൂപ ഇന്ത്യൻ കോഫിഹൗസിന് അനുവദിച്ചു പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
മുഖ്യമന്ത്രി 12,242 രൂപയാണ് ചെലവാക്കിയത്. കൂടുതൽ തുക ചെലവഴിച്ചത് മന്ത്രി എ.കെ. ശശീന്ദ്രനാണ്. 32,378 രൂപ. കുറവ് മന്ത്രി ജെ. ചിഞ്ചുറാണിയും- 1412 രൂപ. പ്രതിപക്ഷനേതാവിന് 15,447 രൂപയും അതിഥിസത്കാരത്തിനായി ചെലവായി.
മറ്റു മന്ത്രിമാരും ചെലവഴിച്ച തുകയും: വി.എൻ.വാസവൻ-22,518, ജി.ആർ. അനിൽ-21,522, കെ. കൃഷ്ണൻകുട്ടി- 20,276, വി. ശിവൻകുട്ടി-19,687, വീണാ ജോർജ്-19,167, പി. പ്രസാദ്-17,045, കെ.എൻ. ബാലഗോപാൽ-14,047, റോഷി അഗസ്റ്റിൻ-10,428, ആർ. ബിന്ദു-12,511, പി.എ. മുഹമ്മദ് റിയാസ്-11,705, കെ. രാധാകൃഷ്ണൻ-11,485, പി. രാജീവ്- 11,226, കെ. രാജൻ-9,547. മുൻ തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ 11,568 രൂപയും മന്ത്രിയായിരിക്കേ രാജിവച്ച സജി ചെറിയാൻ 9,718 രൂപയും ചെലവഴിച്ചു.