പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയുടെ മേഖലകളിലേക്ക് പോകരുതെന്ന് പൗരന്മാര്ക്ക് നിര്‍ദേശം നല്കി കാനഡ. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന് സംസ്ഥാനങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് അധികൃതർ അറിയിച്ചത്.
കുഴി ബോംബുകളുടെ സാന്നിധ്യവും സുരക്ഷാ സാഹചര്യവും കണക്കിലെടുത്താണ് കാനഡ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യ-പാക്ക് അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് നിര്‍ദേശം.
ഇതേക്കുറിച്ച് കനേഡിയൻ സർക്കാർ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര ഭരണ പ്രദേശമായി ലഡാക്കിലേക്ക് പോകരുതെന്നും തീവ്രവാദത്തിന്റെയും കലാപത്തിന്റെയും സാധ്യതയുള്ളതിനാൽ അസമിലേക്കും മണിപ്പൂരിലേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും അധികൃതർ ആവശ്യപ്പെട്ടു.
അതേസമയം, കാനഡയിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെയും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.