വ്യവസായ പാർക്കുകളിലോ പുറത്തോ വനിതകൾ തുടങ്ങുന്ന സംരംഭങ്ങൾക്കു സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും പൂർണമായി ഒഴിവാക്കും. സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവസായ നയത്തിന്റെ കരടിലാണ് ഈ സ്ത്രീസൗഹൃദ നിർദേശം.വ്യവസായത്തിനു വേണ്ട ഭൂമി വിലയ്ക്കോ പാട്ടത്തിനോ എടുക്കുമ്പോൾ ന്യായവിലയുടെ 8% സ്റ്റാംപ് ഡ്യൂട്ടിയായും 2% റജിസ്ട്രേഷൻ ഫീസായുമാണ് ഈടാക്കുന്നത്. വനിതാ സംരംഭങ്ങൾക്ക് ഇതു പൂർണമായി ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ എല്ലാ സംരംഭകർക്കും കിൻഫ്ര പാർക്കിൽ ഇവ ഒഴിവാക്കിയിട്ടുണ്ട്. മറ്റു പ്രധാന നിർദേശങ്ങൾ:
∙ സർക്കാരിനു കീഴിലെ ധനകാര്യ ഏജൻസികളിൽനിന്നു വായ്പയെടുത്താൽ 2% വരെ പലിശ സബ്സിഡി.
∙ എംഎസ്എംഇകൾക്ക് എവിടെനിന്നു വായ്പയെടുത്താലും 4% വരെ പലിശ സബ്സിഡി.
‘വലിയ ശാലകൾ പ്രായോഗികമല്ല’
∙ കേരളത്തിലെ സാഹചര്യത്തിൽ വലിയ നിർമാണശാലകൾ പ്രായോഗികമല്ലെന്നു കരടിൽ പറയുന്നു. പകരം, അധികം ഭൂമി വേണ്ടാത്തതും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതും മലിനീകരണം കുറഞ്ഞതുമായ ഹൈടെക് വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും.