24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളത്തില്‍ ഇനി ആധുനിക വികസനത്തിന്‍റെ ഘട്ടമെന്ന് പ്രധാനമന്ത്രി
Kerala

കേരളത്തില്‍ ഇനി ആധുനിക വികസനത്തിന്‍റെ ഘട്ടമെന്ന് പ്രധാനമന്ത്രി

കൊച്ചി മെട്രോയുടെയും ഇന്ത്യന്‍ റെയില്‍വേയുടെയും 4500 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്‍റെ ശിലാസ്ഥാപനം, ഒന്നാം ഘട്ടത്തിലെ പേട്ട മുതല്‍ എസ് എന്‍ ജംഗ്ഷന്‍ വരെയുള്ള മെട്രോ സര്‍വീസിന്‍റെ ഉദ്ഘാടനം എന്നിവ പ്രധാനമന്ത്രി നിര്‍വഹിച്ചു.

കൂടാതെ എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളുടെയും കൊല്ലം സ്റ്റേഷന്‍റെയും നവീകരണവും കുറുപ്പന്തറ – കോട്ടയം-ചിങ്ങവനം പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും, കൊല്ലം-പുനലൂര്‍ പാത വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

കോട്ടയത്തുനിന്ന് എറണാകുളത്തേക്കുള്ള സ്‌പെഷല്‍ ട്രെയിന്‍, കൊല്ലത്തുനിന്നു പുനലൂരിലേക്കുള്ള സ്‌പെഷല്‍ ട്രെയിന്‍ എന്നിവയുടെ ഫ്‌ളാഗ് ഓഫും പ്രധാനമന്ത്രി നിര്‍വഹിച്ചു.

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനം രാജ്യത്തിന്‍റെ നഗരവികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അടുത്ത 25 വര്‍ഷത്തില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടക്കാന്‍ പോകുന്നത്. കേരളത്തിലും ആധുനിക വികസനത്തിന്‍റെ ഘട്ടം ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകള്‍ എയര്‍പോര്‍ട്ടുകള്‍ക്ക് സമാനമായ രീതിയിലാണ് വികസിപ്പിക്കുന്നത്.

നഗരഗതാഗത വികസനത്തിനു വലിയ പ്രാധാന്യമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഇക്കാലയളവില്‍ 500 കിലോമീറ്ററിലധികം മെട്രോ റെയില്‍ റൂട്ട് നിര്‍മിക്കാന്‍ കഴിഞ്ഞു. ആയിരം കിലോമീറ്റര്‍ ദൂരം നിര്‍മാണം പുരോഗമിക്കുകയാണ്.

സംരംഭക വികസനത്തിനായി 70,000 കോടി രൂപയാണ് മുദ്ര ലോണായി കേരളത്തില്‍ നല്‍കിയത്. ഇതിലധികവും ടൂറിസം മേഖലയില്‍നിന്നുള്ള സംരംഭങ്ങളാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ കേരളത്തില്‍ നടന്നുവരികയാണ് ദേശീയപാത-66ന്‍റെ  വികസനത്തിനായി 55,000 കോടിയാണ് ചെലവിടുന്നത്.

കേരളത്തിന്‍റെ ലൈഫ്‌ലൈന്‍ എന്നു പറയാവുന്ന പദ്ധതിയാണിത്. ഗതാഗത സംവിധാനങ്ങള്‍ വിപുലമാകുന്നതോടെ ടൂറിസം മേഖലയും വികസിക്കുമെന്നും മോദി പറഞ്ഞു.

നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ പി. രാജീവ്, ആന്‍റണി രാജു, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ കെ. ബാബു, അന്‍വര്‍ സാദത്ത്, ഉമ തോമസ്, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചി മെട്രോ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ എത്തുമ്പോള്‍ യുവാക്കള്‍ക്കും പ്രഫഷണലുകള്‍ക്കും ഏറെ ഗുണകരമാകും. മള്‍ട്ടി മോഡല്‍ കണക്ടിവിറ്റി സംവിധാനമാണ് കൊച്ചിയില്‍ നടപ്പാകുക. ഇതിനായി യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അഥോറിറ്റിക്കു കീഴില്‍ വിവിധ ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കിനൊപ്പം മലിനീകരണവും കുറയ്ക്കുകയാണു ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് ഉപഹാരം നല്‍കി ആദരിച്ചു.

സില്‍വര്‍ലൈന്‍: പറയാതെ പറഞ്ഞ് മുഖ്യമന്ത്രി

കൊച്ചി: കൊച്ചി മെട്രോ പാതനീട്ടല്‍ നാടിനു സമര്‍പ്പിക്കുന്ന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേര് എടുത്തുപറയാതെ, കേരളത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ കേന്ദ്രസഹായം വേണമെന്നായിരുന്നു അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി വേദിയില്‍ ആവശ്യപ്പെട്ടത്.

Related posts

ഭക്ഷ്യഭദ്രതാ നിയമം; ഗോത്ര വർഗ്ഗ വനിതാ കൂട്ടായ്മ്മ നടത്തി

Aswathi Kottiyoor

നിർമ്മാണ പെർമിറ്റുകളുടെ കാലാവധി നീട്ടി നൽകും: മന്ത്രി

Aswathi Kottiyoor

പെരിയ കേസിലെ പ്രതികളെ കണ്ണൂർ ജയിലിൽനിന്നു മാറ്റും

Aswathi Kottiyoor
WordPress Image Lightbox