സംസ്ഥാനത്തെ 14 നദികളിൽ നിന്ന് മണൽ ഖനനത്തിനുള്ള ഉത്തരവ് ജില്ലാ കളക്ടർമാർക്ക് കൈമാറിയെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ആകെയുള്ള 44 നദികളിൽ 26 ഇടത്തും സാൻഡ് ഓഡിറ്റിംഗ് പൂർത്തിയാക്കിയിട്ടുണ്ട്.
നദികളിലും അണക്കെട്ടുകളിലും നിറഞ്ഞുകിടക്കുന്ന മണൽ വാരിയാൽ സർക്കാരിന് വരുമാനമുണ്ടാക്കാനും വെള്ളപ്പൊക്കം നിയന്ത്രിക്കാനുമാകുമെന്നും പി.നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.