24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വീടുകളുടെ സൗകര്യം ഉറപ്പുവരുത്താൻ സേഫ് പദ്ധതി നടപ്പാക്കും: മന്ത്രി കെ. രാധാകൃഷ്ണൻ
Kerala

വീടുകളുടെ സൗകര്യം ഉറപ്പുവരുത്താൻ സേഫ് പദ്ധതി നടപ്പാക്കും: മന്ത്രി കെ. രാധാകൃഷ്ണൻ

പട്ടികജാതി വിഭാഗങ്ങൾക്കു വിവിധ പദ്ധതികളിലായി നിർമിച്ചു നൽകുന്ന വീടുകളുടെ അടിസ്ഥാന സൗകര്യം ഉറപ്പാക്കാൻ സേഫ് (സെക്യുർ അക്കൊമെഡേഷൻ ആൻഡ് ഫെസിലിറ്റി എൻഹാൻസ്മെന്‍റ്) പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ.

വയറിംഗ്, പ്ലംബിംഗ്, വൃത്തിയുള്ള അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങൾ ഇതുവഴി ഉറപ്പു വരുത്തും.

കുടിവെള്ള പദ്ധതിക്കു റോഡ് പൊളിച്ചാൽ കരാറുകാരൻ കുഴിയടയ്ക്കണം: മന്ത്രി റോഷി

കുടിവെള്ള പദ്ധതിക്കു റോഡ് പൊളിച്ചാൽ കുഴിയടയ്ക്കേണ്ട ഉത്തരവാദിത്തം കരാറുകാരനു തന്നെയാണെന്നു മന്ത്രി റോഷി അഗസ്റ്റിൻ. 2022 ഫെബ്രുവരിയിലെ ഉത്തരവു പ്രകാരം പൊതുമരാമത്ത് റോഡുകളിൽ പൈപ്പിട്ട ശേഷം റോഡ് പുനഃസ്ഥാപിക്കുന്ന ചുമതല വാട്ടർ അഥോറിറ്റിക്കാണ്. പൈപ്പ് ലൈൻ പ്രവൃത്തികളുടെ കരാർ തുകയിൽ റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള തുകയും ചേർത്താണ് അനുവദിക്കുന്നത്.

റോഡുകളിലെ അറ്റകുറ്റപ്പണി താത്കാലികമായി ചെയ്യേണ്ട ഉത്തരവാദിത്തം കരാറുകാരനാണ്. പ്രവൃത്തി പൂർത്തീകരിക്കാത്ത കരാറുകാർക്കെതിരേ വ്യവസ്ഥ പ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

പാൽ ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത നേടി: മന്ത്രി ചിഞ്ചുറാണി

പാൽ ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത നേടിയെന്നു മന്ത്രി ജെ. ചിഞ്ചുറാണി. ഉത്സവകാലങ്ങളിൽ മാത്രമാണു പാലിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്. ക്ഷീരസഹകരണ സംഘങ്ങൾ വഴി 2016-17 ലെ പ്രതിദിന പാൽസംഭരണം 16.27 ലക്ഷം ലിറ്ററായിരുന്നെങ്കിൽ 2021-22 ൽ 21.19 ലക്ഷം ലിറ്റർ ആയി വർധിച്ചു. പ്രതിദിന സംഭരണത്തിൽ 4.92 ലക്ഷം ലിറ്റർ പാലിന്‍റെ വർധനയുണ്ടായിട്ടുണ്ട്.

2015-16ൽ ഏകദേശം 5.5 ലക്ഷം ലിറ്റർ പാൽ ഇറക്കുമതി ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ആവശ്യത്തിലധികം വരുന്ന പാൽ പാൽപ്പൊടിയാക്കാൻ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ട്. മലപ്പുറം മൂർക്കനാട് ആധുനിക പാൽപ്പൊടി നിർമാണ യൂണിറ്റ് നിർമിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Related posts

വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ജനവാസമേഖലകൾ: നേരിട്ടുപരിശോധനയിലും കണക്കുതെറ്റുന്നു.*

Aswathi Kottiyoor

യാത്രക്കാർ ശ്രദ്ധിക്കുക; ട്രെയിൻ സമയങ്ങളിൽ മാറ്റം

ആസിഡ്‌ മഴ” വാർത്ത കള്ളം; കൊച്ചിയിൽ ‘അമ്ല മഴ’ ഉണ്ടായില്ലെന്ന് കുസാറ്റ്‌ പഠനം

Aswathi Kottiyoor
WordPress Image Lightbox