ജെൻഡർ ന്യൂട്രൽ യൂണിഫോമും മിക്സഡ് സ്കൂളും അടിച്ചേൽപ്പിക്കുന്നത് സർക്കാർ നയമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ആണ്‍കുട്ടിക്കളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജെൻഡർ ന്യൂട്രൽ യൂണിഫോം, മിക്സഡ് സ്കൂൾ എന്നിവ അനുവദിക്കാനുള്ള ആവശ്യം ഉണ്ടാകേണ്ടത് സ്കൂൾ തലത്തിലാണ്. സ്കൂൾ അധികൃതരും പിടിഎയും ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനവും ചേർന്നു വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ.
ഇങ്ങനെ തീരുമാനമെടുത്തതിനുശേഷം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി തേടണം. അപേക്ഷ ലഭിച്ചാൽ വകുപ്പ് പരിശോധിച്ച് മാത്രമാണ് അനുമതി നൽകുകയെന്നും മന്ത്രി വ്യക്തമാക്കി.