സൗദി അറേബ്യയിലേക്ക് തൊഴിൽ തേടിയെത്തി തട്ടിപ്പിനിരയായ ആറ് വനിതകളെ ഇന്ത്യൻ എംബസി തിരികെ നാട്ടിലെത്തിച്ചു. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ഗസീന ഖാത്തൂൻ, ആന്ധ്ര കടപ്പ സ്വദേശികളായ ഗംഗമ്മ, ഖാദർബി, ഹൈദരാബാദ് സ്വദേശികളായ ഷാദിയ സബ, മെഹറുന്നിസ, തിരുപ്പതി സ്വദേശി ഫൈറൂസ് എന്നിവരെയാണ് സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ എംബസി നാട്ടിലെത്തിച്ചത്.
റിയാദിലെ ഇന്ത്യൻ എംബസി ഷെൽട്ടറിൽ കഴിഞ്ഞു വരികയായിരുന്നു ആറു വനിതകളും. ജോലി തേടി സൗദിയിലെത്തി ദുരിതത്തിലായവരാണ് ഇവർ ആറു പേരും. ഇവർക്ക് വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും ലഭിച്ചില്ല. ഒടുവിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എംബസി ഉദ്യോഗസ്ഥർ ന ടത്തിയ ഇടപെടലാണ് ഇവർക്ക് തുണയായത്.