കേരളത്തിന് വിഹിതമായി ലഭിച്ചുകൊണ്ടിരുന്ന 6450.074 മെട്രിക് ടൺ ഗോതമ്പ് കേന്ദ്രസർക്കാർ നിർത്തലാക്കി. ഇതിലൂടെ സംസ്ഥാനത്തെ 57% വരുന്ന മുൻഗണനേതര വിഭാഗത്തിൽപ്പെട്ട കാർഡ് ഉടമകൾക്ക് ഗോതമ്പ് ലഭിക്കാതെയായി. ഇതിന് ക്രിയാത്മകായ ഒരു പരിഹാരവുമായാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലും സംഘവും ദില്ലിയിലെത്തിയത്.
ഗോതമ്പിന് പകരം റാഗി നൽകണമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ കണ്ട് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിൻറെ ആവശ്യത്തോട് അനുഭാവപൂർവം പ്രതകരിച്ച മന്ത്രി 991 മെട്രിക് ടണ് റാഗി നൽക്കുമെന്ന് ഉറപ്പ് നൽകി. തുടക്കമെന്ന നിലയിൽ സംസ്ഥാനത്ത് ഒരു പഞ്ചായത്തിലെ ഒരു റേഷൻ കടയിലും ഇടുക്കി പാലക്കാട് വയനാട് ജില്ലകളിലെ മുഴുവൻ റേഷൻ കടകളിലൂടെയും റാഗി പൊടിച്ച് മാവാക്കി നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
കേരളത്തിൽ കൂടിവരുന്ന ജീവിതശൈലി രോഗങ്ങൾ കൂടി കണക്കിലെടുത്താണ് സർക്കാരിൻറെ തീരുമാനം.