Uncategorized

തൃശൂരിൽ ചികിത്സാ പിഴവിൽ കാഴ്ച നഷ്ടപ്പെട്ടെന്ന ആരോപണം; സനൂപിന് താൽകാലികമായി കൃത്രിമക്കണ്ണുകൾ വച്ചു

തൃശൂര്‍: ചികിത്സാ പിഴവില്‍ കാഴ്ച്ച നഷ്ടപ്പെട്ടെന്ന് ആരോപിക്കുന്ന മുളങ്ങാട്ടുപറമ്പില്‍ സനൂപിന് താല്‍കാലികമായി കൃത്രിമക്കണ്ണുകള്‍ വെച്ചു. കോയമ്പത്തൂരിലെ കോവൈ അരവിന്ദ് ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ച കൃത്രിമക്കണ്ണുകള്‍ വച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സായ്ക്കിടെയായിരുന്നു സനൂപിന് ഇരു കണ്ണുകളും നഷ്ടമായത്. ചികിത്സാപ്പിഴവിനെ തുടർന്നാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന ആരോപണം ഉയർന്നിരുന്നു.
കൃത്രിമക്കണ്ണുകള്‍ വെക്കുന്നതിലൂടെ കാഴ്ച ലഭിക്കില്ലെങ്കിലും സ്മാര്‍ട് കണ്ണട ഉപയോഗിച്ചോ കേള്‍വി ശക്തി ഉപയോഗിച്ചോ ദൈന്യംദിന കാര്യങ്ങള്‍ ചെയ്യാനാകും. ഇതിനായുള്ള പ്രത്യേക പരിശീലനവും സനൂപിന് നല്‍കും. മുട്ടുവേദനയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയതായിരുന്നു സനൂപ്. പിന്നാലെയാണ് കാഴ്ച നഷ്ടപ്പെട്ടത്.

കെസി വേണുഗോപാല്‍ എംപി സനൂപിന്‍റെ വിദഗ്ധ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. സനൂപിന് കൃത്രിമ കണ്ണുകള്‍ വെച്ച സംഭവം കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button