ദേവസ്വം ബോര്‍ഡിന് തീർത്ഥാടകരുടെ സുരക്ഷയാണ് പ്രധാനം. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട 14 തീരുമാനങ്ങളെടുത്തു. അതിൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് മാത്രം അടർത്തിയെടുത്ത് വിവാദമുണ്ടാക്കുന്നു.സിപിഐ അടക്കം ഉയർതിയ ആശങ്ക പരിശോധിക്കും.അവസാന വാക്കല്ല ഇപ്പോളുള്ള തീരുമാനം. ഉത്തരവാദിത്വത്തിൽ നിന്ന് ദേവസ്വം ഒളിച്ചോടുന്നില്ല. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്
സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതിന് സുവർണ്ണാവസരമായി കാണുന്നവർക്ക് പ്രതിപക്ഷ നേതാവ് ഇന്ധനം പകരരുത്. ഒരു തീർത്ഥാടകനും മടങ്ങി പോകേണ്ടി വരില്ല. ആ ഉറപ്പ് നൽകുന്നുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് വ്യക്തമാക്കി.