സോളാർ ഫെൻസിങ് സ്ഥാപിക്കാനായി വനത്തിനുള്ളിലെ 73 മരങ്ങളാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മുറിച്ച് മാറ്റിയത്. ആഞ്ഞിലിയും പ്ലാവും ഉൾപ്പെടെയുള്ള മുറിച്ച തടികൾ വിറകാക്കി വനം വകുപ്പ് ഓഫീസിൽ തന്നെ വച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ നേരത്തെ തന്നെ അവകാശവാദമുന്നയിച്ചിരുന്നു. ഇത് സത്യമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
മരങ്ങൾ മുറിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് വിവാദമുയർന്ന സാഹചര്യത്തിൽ സർക്കാർ കഴിഞ്ഞയാഴ്ച്ചയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവം അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാനായിരുന്നു മുഖ്യ വനം മേധാവിക്കും വനം വിജിലൻസ് മേധാവിക്കും മന്ത്രി നിർദേശം നൽകിയിത്