ഗായകന്‍റെ രണ്ട് മക്കളായ ഷാക്കിർ, റാഫി എന്നിവര്‍ മദ്യപിച്ച അവസ്ഥയിൽ, സുഹൃത്തുക്കളോടൊപ്പം ഇതേ സമയം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നു. ഇവര്‍ തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്ന് ഇരുവരെയും മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ വളസരവാക്കം പോലീസ് കേസെടുത്തു. തുടര്‍ന്ന് മനോവിന്‍റെ വീട്ടിലെത്തി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഷാക്കിർ, റാഫി എന്നിവര്‍ ഒളിവിലാണ് എന്നാണ് വാര്‍ത്ത. ബന്ധുക്കളുടെ ഫോണ്‍ അടക്കം പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.