പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഇളങ്കോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ ചൊവ്വന്നൂരിൽ നിന്നുംപിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് എരുമപ്പെട്ടി ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ പൊലീസ് ചൊവ്വന്നൂരിൽ തടഞ്ഞുനിർത്തുകയായിരുന്നു.
വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ലഹരി കടത്താനുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കുന്നംകുളം സബ് ഇൻസ്പെക്ടർമാരായ സുകുമാരൻ, വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കുന്നംകുളം തഹസിൽദാർ ഒബി ഹേമയും സംഭവസ്ഥലത്ത് എത്തിയിരുന്നു.