‘അവരില്ല ഇപ്പോ അവരില്ല’ എന്ന് പറഞ്ഞ് മുഴുമിപ്പിക്കാൻ പോലും സഹോദരൻ ദിനേശനാകുന്നില്ല. അമ്മയെയും ഏട്ടനേയും ഏട്ടത്തിയെയും രണ്ടു മക്കളെയുമാണ് ദിനേശന് ഒറ്റ രാത്രികൊണ്ട് നഷ്ടമായിരിക്കുന്നത്. മകനെ തിരിച്ചു കിട്ടിയ ആശ്വാസം ഉണ്ടെങ്കിലും ഇനിയും വിറയൽ മാറാതെ സ്തംഭിച്ച് നിൽക്കുകയാണ് അദ്ദേഹം. കാലാവസ്ഥ മുന്നറിയിപ്പുകൾ ഒന്നും തന്നെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ദിനേശൻ റിപ്പോർട്ടർ ടി വി യോട് പറഞ്ഞു. അമ്മയുടെ മൃതദേഹം രണ്ടു ദിവസം മുൻപേ തന്നെ തിരച്ചിൽ സംഘം കണ്ടെത്തിയിരുന്നു. ഇനിയും ഇവിടെ നിന്ന് മൂന്ന് പേരെ കണ്ടെത്താനുണ്ട്.
നിരവധി കുടുംബങ്ങളുടെ സ്വത്തും ചിത്രങ്ങളും ഓർമകളുമാണ് കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ ഒലിച്ചിറങ്ങി പോയത്. അതേസമയം നിരവധി പേരെ വീണ്ടും ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ സാധിച്ചു. കാണാമറയാത്തതായവർക്കുള്ള തിരച്ചിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.