ഇയാളുടെ കൂട്ടാളികൾ ആദ്യം ഉദ്യോഗാർഥികളെ ബന്ധപ്പെട്ടു. ആകർഷകമായ ശമ്പളവും ആസ്ട്രേലിയയിൽ സ്ഥിര വിസയുമായിരുന്നു വാഗ്ദാനം. ഇതിനിടയിൽ മധുസൂദനൻ കമ്പനി പ്രതിനിധി ചമഞ്ഞ് ഓൺലൈൻ വഴി ഇന്റർവ്യൂ നടത്തി. പിന്നീട് തിരുവനന്തപുരത്തും എറണാകുളത്തും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇന്റർവ്യൂ നടന്നു. ചെന്നൈയിൽനിന്ന് വിമാനത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമെത്തി. ആഡംബര കാറുകളിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിലെത്തി ‘ആഷ്ടൺ മൊണ്ടീറോ എന്ന’ ആസ്ട്രേലിയൻ പൗരനെന്ന വ്യാജേനയാണ് ഉദ്യോഗാർഥികളെ പരിചയപ്പെട്ടത്. ‘ബോസ്’ എന്നാണ് അനുചരർ ഇയാളെ വിളിച്ചിരുന്നത്.
40 ഓളം പേർ ജോലി കിട്ടും എന്ന ഉറപ്പിൽ വിസക്കായി ഏഴ് ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. തുടർന്ന് സംഘം അപ്രത്യക്ഷരാകുകയായിരുന്നു. ആദ്യം കോൾ എടുക്കാതാവുകയും പിന്നീട് നമ്പറുകൾ സ്വിച്ച് ഓഫ് ആവുകയുംചെയ്തു. പിടിയിലാകുമ്പോൾ ഇയാളുടെ കൈവശം തമിഴ്നാട്ടിലെ സേലം, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലെ വ്യത്യസ്ത വിലാസങ്ങളിൽ മധുസൂദനൻ എന്ന പേരിലുള്ള മൂന്ന് ആധാർ കാർഡുകളും ആഷ്ടൺ മൊണ്ടീറോ എന്ന പേരിലുള്ള പാസ്പോർട്ടും കണ്ടെടുത്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് തായ്‌ലാൻഡ്, മലേഷ്യ, ബംഗളൂരു, മുംബൈ മുതലായ സ്ഥലങ്ങളിലെ ഉല്ലാസ കേന്ദ്രങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. മലയാളിയായ ഇയാൾ തമിഴ്നാട്ടിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്.