ബോഡിങ് പാസ്സും മരുന്നും പാസ്സ്പോർട്ടും അടങ്ങിയ ബാഗ് ലെഗേജിൽ ഇട്ടെങ്കിലും റിയാദിൽ ലഗേജ് എത്തിയില്ല. സാധ്യമായ തിരച്ചിലെല്ലാം നടത്തിയെങ്കിലും പാസ്പ്പോർട്ടും ബാഗും കണ്ടെത്തിയില്ല. രേഖകൾ ഇല്ലാതെ യാത്ര സാധ്യമാകാത്തതിനാൽ ബോഡിങ് പാസ് ഉണ്ടായിരുന്ന വിമാനം സഹയാത്രികരുമായി പറക്കുകയും ചെയ്തു. തുടർന്ന് റഹ്മത്തുന്നീസ നാട്ടിലെ ട്രാവൽ ഏജൻസിയെ വിളിച്ചു വിവരം പറഞ്ഞു.
ഏജൻസി ഉടമ അവരുടെ സുഹൃത്തും റിയാദിൽ പ്രവാസിയുമായ തമിഴ്നാട് സ്വദേശി ഫഹദിനെ വിളിച്ചു ഇങ്ങനെ ഒരു വിഷയം ഉണ്ടെന്നും കാര്യങ്ങൾ അന്വേഷിച്ചു വേണ്ട സഹായം നൽകണമെന്നും അഭ്യർത്ഥിച്ചു .ഫഹദ് ഇക്കാര്യം ട്വിറ്ററിൽ കുറിച്ച് ഇന്ത്യൻ എംബസിക്കും സൗദി വ്യാമയാന വകുപ്പിനും ടാഗ് ചെയ്തു. ട്വീറ്റ് ശ്രദ്ധയിൽ പെട്ടയുടനെ എംബസ്സി വിഷയത്തിൽ ഇടപെട്ടു. എംബസിയുടെ നിർദേശാനുസരണം സൗദിയിലെ ജീവകാരുണ്യപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എയർപോർട്ടിലെത്തി ഉഗ്യോഗസ്ഥരുമായി സംസാരിച്ചതിന് ശേഷം യാത്രക്കാരിയെ കണ്ടു. അവരെയും കൂട്ടി എയർപോർട്ടിലെ നഷ്‌ടപ്പെട്ട ലഗേജുകൾ സൂക്ഷിക്കുന്ന കൗണ്ടറിൽ പോയി തിരഞ്ഞെങ്കിലും ബാഗ് ലഭിച്ചില്ല.