കോട്ടയം ഉഴവൂരിൽ ആണ് സംഭവം.. ഉഴവൂരിൽ ഓട്ടോതൊഴിലാളികളും വിദ്യാർഥികളും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ സ്ഥലത്തെത്തിയതായിരുന്നു ഉദ്യോഗസ്ഥൻ.. ഇതിനിടെയിലാണ് എസ് ഐയെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചത്.. കുറവിലങ്ങാട് എസ് ഐ കെ വി സന്തോഷിനാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റത്.. പാർട്ടി പ്രവർത്തകരുടെ മർദ്ദനത്തിൽ ചെവിയുടെ ഡയഫ്രം പൊട്ടിയ സബ് ഇൻസ്പെക്ടർ ചികിത്സയിലാണ്…
ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു ഓട്ടോ തൊഴിലാളികളും വിദ്യാർത്ഥികളും തമ്മിൽ ഉഴവൂരിൽ സംഘർഷം ഉണ്ടായത്.. സംഘർഷത്തെക്കുറിച്ച് വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ എസ് ഐ കെ വി സന്തോഷിനും മറ്റൊരു ഉദ്യോഗസ്ഥനും നേരെ ഡിവൈഎഫ്ഐ പ്രവർത്തകരിൽ ഒരാൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു.. വിദ്യാർത്ഥികളും ഓട്ടോ തൊഴിലാളികൾക്കും ഇടയിൽ നടന്ന സംഘർഷത്തിൽ ഒരു വിദ്യാർത്ഥിയെ ഓട്ടോ തൊഴിലാളി മർദ്ദിച്ചു എന്ന ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ എസ്ഐയെ മർദ്ദിച്ചത്.. ഈ ഓട്ടോ തൊഴിലാളിയെ പിടികൂട്ടണം എന്ന് ആവശ്യപ്പെട്ട് അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു എസ്ഐയെ ഈ പ്രവർത്തകൻ ആക്രമിച്ചത്..
മർദ്ദനത്തിന് പിന്നാലെ കുറവിലങ്ങാട് സബ് ഇൻസ്പെക്ടർ കെ.വി. സന്തോഷിൻ്റെ ഇടതു ചെവിയുടെ ഡയഫ്രം പൊട്ടി.. ഗുരുതരമായി പരിക്കേറ്റ എസ് ഐ ചികിത്സയിലാണ്..
ആക്രമണത്തിന് പിന്നാലെ മൂന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.. ഇവർ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ബ്ലോക്ക് നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്…