ജില്ലാ കളക്ടർ എ.ബി ഗോറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ അന്വേഷണ സംഘം അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച ഉണ്ടായതായി കണ്ടെത്തി. മുൻസിപ്പൽ അധികൃതരും , ബോട്ട് സർവീസിന്റെ കരാറുകാരനും ഉൾപ്പെടെ 18 പേർക്കെതിരെ കേസെടുത്തു. 14 പേർക്ക് പരമാവധി യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടിൽ 30ലേറെ പേരെ കയറ്റി എന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായി. ബോട്ടിൽ 2 സുരക്ഷാ ജീവനക്കാർ വേണമെന്ന് ചട്ടം പാലിച്ചില്ല, ലൈഫ് ജാക്കറ്റ് അടക്കം സുരക്ഷാസംവിധാനങ്ങൾ ഒന്നും തന്നെ ബോട്ടിൽ ഉണ്ടായിരുന്നില്ല. ബോട്ട് ഡ്രൈവറെയും മാനേജറെയും പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.
ഇന്നലെ വൈകീട്ട് 4.30 ഓടെയാണ്, ന്യൂ സൺ റൈസ് സ്‌കൂളിലെ ഒന്നു മുതൽ 6 വരെ ക്ലാസുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ കയറിയ വിനോദ സഞ്ചാര ബോട്ട് അപകടത്തിൽപ്പെട്ടത്.