23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ‘തൃശൂരെടുക്കാൻ’ ചർച്ച കൊഴുക്കുന്നു ; ‘പ്രതാപന്‍ തുടരും പ്രതാപത്തോടെ’, ശേഷം ‘സുനിലേട്ടന് ഒരോട്ട്’ പോസ്റ്ററുകളും
Uncategorized

‘തൃശൂരെടുക്കാൻ’ ചർച്ച കൊഴുക്കുന്നു ; ‘പ്രതാപന്‍ തുടരും പ്രതാപത്തോടെ’, ശേഷം ‘സുനിലേട്ടന് ഒരോട്ട്’ പോസ്റ്ററുകളും

തൃശൂർ: ലോക്സഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ കൊഴുക്കുന്നു. കോൺ​ഗ്രസ് നേതാവ് ടിഎൻ പ്രതാപനും ബിജെപി നേതാവും നടനുമായ സുരേഷ് ​ഗോപിക്കും വേണ്ടി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തൃശൂരിൽ സിപിഐ നേതാവ് വിഎസ് സുനിൽ കുമാറിനായും പ്രചാരണം തുടങ്ങി. സുനിൽകുമാറിന് വോട്ടു തേടി സമൂഹ മാധ്യമങ്ങളിലാണ് പ്രചാരണം തുടങ്ങിയിരിക്കുന്നത്. തൃശൂരിലെ വിദ്യാർഥികൾ എന്ന പേരിലാണ് പോസ്റ്റർ പ്രചരണം. സുനിലേട്ടന് ഒരു വോട്ട് എന്നതാണ് പ്രചരണ പോസ്റ്ററുകളിലെ വാചകമെന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ തൃശൂരിൽ എത്തിയതോടെയാണ് തൃശൂർ വലിയ ചർച്ചകളിലേക്ക് കടന്നത്.

അതിനിടയിൽ, പ്രതാപനായി തൃശൂരിൽ വീണ്ടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. പ്രതാപന്റെ പേരെഴുതിയ ചുവരെഴുത്ത് ചൂണ്ടലിലാണ് കണ്ടത്. നേരത്തെ, ചിറ്റാട്ടുകര കിഴക്കെത്തലയിലും എളവള്ളിയിലെ മതിലിലുമാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ‘-പ്രതാപന്‍ തുടരും പ്രതാപത്തോടെ’, ‘-നമ്മുടെ പ്രതാപനെ വിജയിപ്പിക്കുക’ എന്നാണ് എളവള്ളിയിലെ ചുവരെഴുത്ത്. എളവള്ളിയിലെ ചുവരെഴുത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ത്രില്ല് കൊണ്ടാകാം എഴുതിയതെന്ന് ടി.എന്‍ പ്രതാപന്‍ പ്രതികരിച്ചു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ചുവരെഴുതുന്നതിനോട് യോജിപ്പില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുമെന്നും പ്രതാപന്‍ വ്യക്തമാക്കിയിരുന്നു. കിഴക്കെത്തലയില്‍ ‘പ്രതാപന്‍ തുടരും പ്രതാപത്തോടെ’ എന്ന തലകെട്ടോടെ ചിഹ്നമടക്കം പ്രതാപനെ വിജയിപ്പിക്കുക എന്നാണ് എഴുതിയിട്ടുള്ളത്.

Related posts

കൊല്ലംകാരുടെ സ്വന്തം ‘കള്ളുസോഡ’; കള്ള് പേരിൽ മാത്രം, കുടിച്ചാൽ മത്താകില്ല, നല്ല സൊയമ്പൻ ഡ്രിങ്ക്

Aswathi Kottiyoor

വിവാഹാലോചനയിൽ നിന്ന് പിന്മാറി, യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു; ആക്രമണത്തിൽ 5 പേർക്ക് വെട്ടേറ്റു

Aswathi Kottiyoor

ഒന്നര മണിക്കൂറോളം ശ്രമിച്ചെങ്കിലും വന്ദനയുടെ ജീവൻ രക്ഷിക്കാനായില്ല’; കടുത്ത അമര്‍ഷത്തില്‍ വൈദ്യസമൂഹം

Aswathi Kottiyoor
WordPress Image Lightbox